Thursday, April 10, 2025

Jacaranda (Novel-malayalam) In the beautiful town of Carnovia, surrounded by the majestic Alps, Amelia waits under the jacaranda trees after church for her beloved Salvador. Their love grows stronger with every passing moment. Meanwhile, Salvador’s closest friend, Agostino, embarks on a dangerous journey to the enemy kingdom of Gantia to bring back his lost love, Isabella. When Agostino does not return, Salvador sets out to find him, leaving behind Amelia, who supports his decision without hesitation. In Gantia, Salvador meets the wise old Gustav, who offers hints about Salvador’s hidden past. Along the way, he encounters Cecilia, a mysterious woman who briefly appears and adds to the secrets of his journey. As Salvador faces unexpected truths and challenges, his adventure transforms into a tale of love, friendship, and self-discovery. Meanwhile, as the days pass, Amelia patiently waits under the jacaranda tree, her heart filled with hope and love. If love is the grand wonder created by nature, then friendship is the great epic written by life. Both are divine and sacred.

ജക്കരന്ത റിവ്യൂ

ജക്കരന്ത- Mobin Mohan 
 ആൽപ്സ് താഴ്വരയിലെ കർണോവിയ എന്ന ചെറുപട്ടണം. അതിന്റെ ഭംഗി കൂട്ടുന്ന പൂത്തുലഞ്ഞ ജക്കരന്ത മരങ്ങളും. കാത്തിരിപ്പാണ് പ്രണയത്തെ ഏറെ മനോഹരമാക്കുന്നതെന്നു അടിവരയിട്ട് ഉറപ്പിക്കുന്നപോലെ, പതിവുതെറ്റിക്കാതെ കുർബാന കഴിഞ്ഞു പ്രിയപ്പെട്ടവനായി കാത്തിരിക്കുന്ന അമേലിയ, എല്ലാ കാമുകന്മാരേയും ാ കാത്തിരിക്കാൻ ഒരല്പനേരം അധികം നൽകി എത്തി ചേരുന്ന സാൽവദോർ, മുഖം തുടുപ്പിച്ചും പരിഭവപ്പെട്ടും തുടങ്ങുന്ന അമേലിയ, അവനോടുള്ള സ്നേഹത്താൽ, അവനു തന്നോടുള്ള സ്നേഹത്താൽ എല്ലാം മറന്നു കൈകോർത്തിരിക്കുമ്പോൾ അവരുടെ പ്രണയത്തെ അനുഗ്രഹവർഷം കൊണ്ട് പുതക്കുന്ന ജക്കരന്ത പൂക്കൾ പ്രണയത്തിനും പരിഭവങ്ങൾക്കും ഒരുവേള കൊടുത്ത വാക്കിനെപ്പോലും മാറ്റിവച്ചു സൗഹൃദത്തിനും, മനുഷ്യബന്ധങ്ങൾക്കും മൂല്യം നൽകുന്ന മനസ്സുകളെ കോറിയിടുന്ന ഹൃദയം തൊടുന്ന നിമിഷങ്ങൾ
 
 അനാഥത്വത്തിന്റെ നിഴലിൽ നിന്നും പുറത്തുകടന്നു തനിക്ക് ഏറെ പ്രിയപ്പെട്ട ഇസബെല്ലയെ സ്വന്തമാക്കാൻ അന്നോളം പ്രിയപ്പെട്ട മറ്റെല്ലാത്തിനേയും ഉപേക്ഷിച്ചു അവളുമായി മടങ്ങി വരാമെന്നു വാക്ക് നൽകി യാത്ര പറഞ്ഞു ശത്രുരാജ്യമായ അയൽരാജ്യത്തേക്ക് പോകുന്ന അഗസ്റ്റിനോ, ഉറ്റചങ്ങാതി ഇനിയും മടങ്ങി വരാത്തതിനാൽ അസ്വസ്ഥമാകുന്ന സാൽവദോറിന്റെ മനസ്സ് ഒരിക്കലും താൻ പോകില്ലെന്ന് സാൽവദോർ വാക്കുകൊടുത്ത അയൽരാജ്യത്തേക്കു പോകുവാൻ തന്റെ പ്രിയപ്പെട്ടവന്; വിശ്വാസവഞ്ചനയോ വാഗ്ദാനലംഘനമോ ആരോപിക്കാതെ പൂർണ്ണസമ്മതം നൽകി യാത്രയാക്കുന്ന അമേലിയ. ആത്മമിത്രം അഗസ്റ്റിനോ കടന്നുപോയ അതെ വഴിയിൽ അവനെയും തേടി യാത്ര തുടങ്ങുന്ന സാൽവദോർ. 

 കർണോവിയക്കാരെ ശത്രുക്കളായി മാത്രം കാണുന്ന ആ അയൽരാജ്യത്തു സാൽവദോറിനു തുണയായി വന്നു ഗുസ്താവ് . അവനുപോലും തിരിച്ചറിയാൻ ഒരു അവസരം കിട്ടാതെ പോകുന്ന അവന്റെ ജനന രഹസ്യം. മായകാഴ്ചപോലെ കടന്നുവന്നു പ്രണയമാണോ വാത്സല്യമാണോ എന്ന് ഇഴകീറി പരിശോധിക്കാൻ കഴിയാത്തവണ്ണം മാഞ്ഞുപോകുന്ന സിസിലി, അവളുടെ നിഗൂഢമായ ബംഗ്ലാവും. സാഹസങ്ങൾക്കും ധനത്തിനും മുകളിൽ വട്ടമിട്ടു പറക്കുന്ന വിധി , അവനെ കാത്തിരുന്ന അപ്രിയ സത്യവും, അവൻ അറിയാതെ പോകുന്ന അവന്റെ മാത്രം ജന്മരഹസ്യവും . വേർപാട് പിന്നെയും തുടരുകയാണ്, റൈൻ നദി പോലെ ഒഴുകുകയാണ് . വിധി സമ്മാനിച്ച നൊമ്പരങ്ങൾക്കൊടുവിൽ തന്നെ അക്കരേക്ക് കൊണ്ടുപോയ അതേ കടത്തുതോണിയിൽ നാട്ടിൽ തിരിച്ചെത്തുന്ന സാൽവദോറിനെയും കാത്തു , വരാമെന്നു പറഞ്ഞ ദിവസങ്ങൾ കുറെ കഴിഞ്ഞെങ്കിലും ആ ജേക്കരന്ത മരച്ചുവട്ടിൽ അവൾക്കേറെ പ്രിയപ്പെട്ടവനെ നിനച്ചു അമേലിയ ഇരിപ്പുണ്ടായിരുന്നു , അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടു ആ വയലറ്റ് പൂക്കളും

We Are There For Each Other by Sagar Chudesara is a debut novel published in 2020. The story, set in Mumbai, follows a simple and engaging narrative style that makes it easy for readers to connect. Unlike other books set in Mumbai, this one avoids clichés like slums and gangsters, instead offering a fresh perspective. The novel revolves around friendship and love, with a special focus on the deep bond between Sagar and his childhood friend Malar. The story unfolds on the terrace of their building, where Sagar and Malar often meet. Sagar shares his heartbreak over Priya and later Devaki, while Malar has her struggles, including a failed relationship with Nimit and her health issues. Their friend Harsh, who belongs to an orthodox family, secretly loves Malar but is trapped in an unwanted engagement. Sai, a new friend from Kerala, joins their group, bringing a vibrant energy. During a trip to Hampi, Malar and Harsh confess their love, but Harsh’s family interferes, leading to emotional turmoil. With the help of their friends, Malar and Harsh fight against societal pressure and eventually get married. Sagar, despite being a true friend to Malar and Sai, struggles in love. The novel highlights strong friendships, personal struggles, and the courage to chase dreams. The title We Are There For Each Other is well justified, as the story beautifully portrays how friends support each other through life’s challenges.

''ലാങ്കി'' റിവ്യൂ


ലാങ്കി : നയന വൈദേഹി സുരേഷ്

ചില കഥകൾ വെറും പുസ്തക താളുകളിൽ മാത്രം വിടർന്നുനില്ക്കുന്നവയല്ല; അവ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി , നമ്മുടെ സ്വന്തം ഭൂതകാലത്തോട് ചേര്‍ന്നുപോകുംവിധം നമ്മുടെ ഓർമകളെ തൊട്ടുണർത്തുന്നവയാണ്. അയാളുടെ വിരമിക്കൽ ചടങ്ങിൽ കൈമാറിയ നോവൽ അത്തരത്തിലൊന്നാണ്—അത് വെറുമൊരു മഷിപുരണ്ട അക്ഷരങ്ങളുള്ള പുസ്തകത്താൾ ആയിരുന്നില്ല ; മറിച്ച്, മറന്നുപോയ ഒരു കാലഘട്ടത്തിലേക്കുള്ള പാലമാണ്, ആത്മാവിനെ ഉണർത്തുന്ന ഓർമകളുടെ മധുരഗാനം.

പേജുകൾ മറിക്കുമ്പോൾ, ഓർമകളുടെ ഭാരം ഒരു മഞ്ഞുമൂടൽ പോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു കോളേജ് വിദ്യാർത്ഥിനി, ക്യാമ്പസിലെ മനോഹരമായ പൂക്കളെ സ്നേഹിച്ചതുപോലെയൊരു കഥ. അടർന്നു വീണു കിടന്നിരുന്ന ലാങ്കിപ്പൂക്കളിൽ ചിലതിനെ എന്നും പെറുക്കിയെടുക്കുന്ന അവളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ആരോ ഉണ്ടായിരുന്നു— അങ്ങനെയൊരു ദിവസം, മുരളി തനിക്ക് അവളോടുള്ള ഇഷ്ടം ഒരു കത്തിലൂടെ അവളെ അറിയിക്കുന്നു

പ്രണയത്തിലാകുക, ആ പ്രണയം തുറന്നു പറയുക , എല്ലാം മറന്നു പ്രണയിക്കുക . അന്നോളം ശരിയെന്നു നെഞ്ചേറ്റിയ പലതും അങ്ങനെയായിരുന്നില്ലെന്ന് തിരിച്ചറിവിലൂടെ അദൃശ്യമായൊരു ശക്തിയും ധൈര്യവും അല്പം എടുത്തുചാട്ടവും നിറഞ്ഞ ഒന്നായിത്തീർന്നു അവൾക്ക് ആ പ്രണയകാലം .

വർത്തമാനകാലത്തിനും ഭൂതകാലത്തിനും ഇടയിലൂടെ സ്വാഭാവികമായി നീങ്ങുന്ന ഈ കഥ, അയാളുടെ സ്വന്തം ജീവിതവും, വിരമിക്കൽ ദിവസവും തമ്മിൽ ഇടകലർത്തി കൊണ്ടുപോകുന്നു . ഉറക്കമില്ലാത്ത രാത്രിയിൽ താളുകൾ മറിച്ചപ്പോൾ, അയാൾ അക്ഷരങ്ങളുടെ ഇടയിലൂടെ സ്വന്തമായി ചില മറുപടികൾ തേടുന്നവനെപ്പോലെയായി. നോവലിലെ യുവാവായ മുരളി—അവന്റെ നിശബ്ദമായ സ്നേഹത്തിന്റെ ഭാരമേറ്റ ഒരു കത്ത് അയച്ചയാള്‍—ഒരു ദുരൂഹത നിറഞ്ഞ ചോദ്യം വായനക്കാരന്റെ ഹൃദയത്തിൽ വിടുകയാണ്: ഇതൊരു കഥ മാത്രമാണോ, അല്ലെങ്കിൽ അവന്റെ സ്വന്തം ജീവിതത്തിലെ മറന്നുപോയ ഒരു അധ്യായം തന്നെയോ?

അവൾ പെറുക്കിയ കൊഴിഞ്ഞ പൂക്കളെപ്പോലെ, ഓർമ്മകളും കാലത്തിന്റെ ഇടനാഴികളിൽ ചിതറിക്കിടക്കുന്നു, പെറുക്കിയെടുക്കാനും പരിപാലിക്കാനും മനസ്സിലാക്കാനും കാത്തിരിക്കുന്നു. ഓഫീസിലെ ആ മലയാളി പെൺകുട്ടി സമ്മാനിച്ച ഒരു പുസ്തകം വെറുമൊരു പുസ്തകം എന്നതിലുപരി അത്അയാളുടെ ഭൂതകാലത്തിലേക്കുള്ള തുറക്കാത്ത വാതിലാണ്, ഓർക്കാനുള്ള ക്ഷണമാണ്, ഒരുപക്ഷേ, വീണ്ടും കണ്ടെത്താനുള്ള അവസരമാണ്.

പ്രണയത്തിനും വിരഹത്തിനും മൗനത്തിനുമിടയിൽ നിഴലിക്കുന്ന അസ്വസ്ഥതയിൽ തിരിച്ചറിയാൻ കഴിയാതെ പോകുന്ന, പറയുവാൻ വൈകി പോകുന്ന ഒരു സത്യം ഉണ്ടാകാം പടിയിറങ്ങിപ്പോയ പ്രണയനിമിഷങ്ങൾക്ക് ഒടുവിൽ , കാലങ്ങൾക്ക് ശേഷം ഒരു മടങ്ങിപ്പോക്ക് എന്നത് തീർത്തും അപ്രതീക്ഷിതമായി മാത്രം സംഭവിക്കുന്നതും ആകാം

പറയുവാൻ ബാക്കിവച്ച വാക്കുകൾക്ക് കാതോർത്തു കാത്തിരിക്കുന്നൊരു ഹൃദയമുണ്ടെന്ന തിരിച്ചറിവ് വൈകി വന്ന വേനൽ മഴപോലെ ഉള്ളൊന്നു തണുപ്പിച്ചെങ്കിലും മറുവശത്തു തെല്ലൊരു വേദനയുടെ കനം അനുഭവിക്കേണ്ടി വന്നു
ഇത്ര കാലവും ജീവിച്ച ഒളിവു ജീവിതത്തിൽ നിന്നും , ഔദ്യോഗിക ജീവിതത്തിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ വെമ്പിയ അയാൾക്ക് ഭൂതകാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല

ഒരു യാത്ര പോലും പറയാതെ ഇറങ്ങിപ്പോന്ന വേളയിൽ പറയാതിരുന്നത് , വൈകിയെങ്കിലും പറയുവാൻ ഒരുങ്ങവെ തിരിച്ചറിയുന്നുണ്ട് കുറച്ചൊന്നുമല്ല ഏറെ,...ഏറെ വൈകിപ്പോയി എന്ന്

സിനിമക്ക് ഉള്ളിലെ സിനിമ പോലെ ഒരു പുസ്തകത്തിനുള്ളിലെ മറ്റൊരു പുസ്തകത്തിന്റെ കഥ .... ലാങ്കി

മൾബറീ എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ : പ്രസാധകരുടെ മൗനഗാഥകളെ തുറന്നുകാട്ടുന്ന നോവൽ.

മൾബറീ എന്നോട് നിന്റെ സോർബയെക്കുറിച്ചു പറയൂ  : പ്രസാധകരുടെ മൗനഗാഥകളെ തുറന്നുകാട്ടുന്ന നോവൽ.   ബെന്യാമിൻ നമ്മെ പരിചയപ്പെടുത്തിയത് പല ലോകങ്ങളില...